Skip to content
Opens in a new window
കുട്ടനാടൻ പുഞ്ചയിലെ പാട്ടിൽ തിത്തിത്താരാ തിത്തിത്തൈ വന്ന വഴി | കാതോരം രവി മേനോൻ | പോഡ്കാസ്റ്റ്
25 August 2026

കുട്ടനാടൻ പുഞ്ചയിലെ പാട്ടിൽ തിത്തിത്താരാ തിത്തിത്തൈ വന്ന വഴി | കാതോരം രവി മേനോൻ | പോഡ്കാസ്റ്റ്

കാതോരം രവി മേനോന്‍ | Ravi Menon

About
അമരത്ത് സാക്ഷാൽ ദേവരാജൻ മാസ്റ്റർ. താളത്തിൽ തൊഴിയെറിഞ്ഞ് പാടാൻ യേശുദാസും കൂട്ടരും. ഈറൻ കാറ്റിൽ ഒരു വള്ളപ്പാട്ടിന്റെ മറക്കാനാവാത്ത ഈണം. കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളേ കൊട്ടു വേണം കുഴൽ വേണം കുരവ വേണം. കാവാലം ചുണ്ടൻ എന്ന ശശികുമാർ ചിത്രത്തിനു വേണ്ടി വയലാർ ദേവരാജൻ ടീം ഒരുക്കിയ ആ സൂപ്പർ ഹിറ്റ് ഗാനം പിറന്നു വീണിട്ട് ആറു പതിറ്റാണ്ട് ആകുന്നു.
മലയാളത്തിലെ വഞ്ചിപ്പാട്ടുകളുടെ ചക്രവർത്തി നാടൻ കള്ളു ഷാപ്പുകൾ തൊട്ട് മെഗാ സംഗീത വേദികളിൽ വരെയുണ്ട് ആ പാട്ടിന് ആരാധകർ.
റീമിക്സുകളും കവർ വേർഷനുകളും വഴി പുതുതലമുറയ്ക്കും ഏറെ പ്രിയങ്കരമായ ആ ഗാനം ഇപ്പോൾ നമ്മൾ കേൾക്കുന്ന ഈണത്തിലും താളത്തിലും അല്ല ദേവരാജൻ മാസ്റ്റർ ആദ്യം ചിട്ടപ്പെടുത്തിയത് എന്ന കൗതുകം പങ്കുവെച്ചത് ജിയോ പിക്ചേഴ്സിന്റെ ബാനറിൽ നിരവധി സിനിമകൾ വിതരണം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള എൻജി ജോൺ എന്ന ജിയോ കുട്ടപ്പൻ ആണ് മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻഎക്സ് ജോർജിന്റെ മകൻ സ്വന്തം പിതാവിനെ കുറിച്ചുള്ള ദീപ്തമായ ഓർമ്മ കൂടിയായിരുന്നു ജോണിന് ആ ഗാനം പ്രത്യേകിച്ച് അതിലെ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തിത്തൈ തകതൈ എന്ന വായ്ത്താരി കഴിഞ്ഞ ദിവസമാണ് ജിയോ കുട്ടപ്പൻ 90 ആമത്തെ വയസ്സിൽ ഓർമ്മയായത്.കൂടുതൽ കേൾക്കൂ കാതോരം രവി മേനോൻ ..

നിർമ്മാണം ആർ ജെ അച്ചൂ